Athikayam.in
  • Home
  • Directory
    • Government Offices
    • Education Institution
    • Shops Contact Numbers
    • RealEstate
    • Religious
  • Tourism
  • Blood Bank
  • Gallery
    • Images
    • Video
  • Downloads
  • Local News
  • Contacts

പാലത്തിന്റെ കൈവരി നന്നാക്കാൻ വൈകുന്നു

8/12/2021

0 Comments

 
Picture
അത്തിക്കയം: സ്വകാര്യ ബസ് ഇടിച്ചു തകർന്ന അത്തിക്കയം പാലത്തിന്റെ കൈവരിയുടെ അറ്റകുറ്റപ്പണി വൈകുന്നു. ഒരു വർഷം മുമ്പാണ് കൈവരി തകർന്നത്. പാലത്തിന്റെ ഇരു വശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഓവുകൾ അടഞ്ഞിരിക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നു. രാത്രികാലങ്ങളിൽ പൂർണതോതിൽ പ്രകാശമില്ലാത്തതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ സമീപ സ്ഥലങ്ങളിലെ പാലങ്ങളുടെ കൈവരികൾ നശിച്ചിരുന്നു. പക്ഷേ അത്തിക്കയം പാലത്തിന്റെ മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകിയിട്ടും പാലത്തിന് കേടുപാടുകൾ ഉണ്ടായില്ല.
0 Comments

ദീപയും ബൈക്കും കുതിക്കുന്നു, ലഡാക്കിലേക്ക്

8/5/2021

0 Comments

 
Pictureതൻറെ വാഹനത്തിൽ വിശ്രമിക്കുന്ന ദീപ മോഹൻ
അത്തിക്കയം : ലഡാക്കിലേക്കുള്ള സ്വപ്ന യാത്രയിലാണ് ദീപാമോഹൻ. ബൈക്കിൽ വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസം ഹരിയാന വരെയെത്തി. റാന്നി അത്തിക്കയം കാഞ്ഞിരംനിൽക്കുന്നതിൽ മോഹനന്റെ ഭാര്യ ദീപാ മോഹന് (42) ഡ്രൈവിംഗാണ് ലഹരി. കാർ ഡ്രൈവറായും ഡ്രൈവിംഗ് പരിശീലകയായും ജോലി ചെയ്ത ദീപയുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. ജൂലായ് 23 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിൽ 24 പേരുണ്ട്. ദീപ ഉൾപ്പെടെ മൂന്നു സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. അവരിൽ സ്വന്തം വാഹനം തന്റെ വീട്ടിൽ നിന്നോടിച്ച് ലഡാക്ക് വരെ യാത്ര ചെയ്യുന്നത് ദീപ മാത്രമാണ്. ബാക്കിയുള്ളവർ ബൈക്കിലും കാറിലുമായി യാത്രചെയ്യുന്നു. മകന്റെ പഠനവുമായി ബന്ധപ്പെട്ട് സ്വന്തം വീടായ കോട്ടയം കുറുപ്പുന്തറയിലാണ് ഇപ്പോൾ ദീപ താമസിക്കുന്നത്. ഡ്രൈവിംഗ് തൊഴിലായും സ്വീകരിച്ചിരുന്ന ദീപ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാസുഭാഷിന്റെ ഡ്രൈവറായി ഒന്നര വർഷം ജോലിചെയ്തിട്ടുണ്ട്. ലതികാസുഭാഷിനൊപ്പം കേരളം മുഴുവൻ വിവിധ പരിപാടികൾക്കായി യാത്ര ചെയ്തിട്ടുള്ള ദീപ ലഡാക്ക് സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ ആഹ്ളാദത്തിലാണ്. യാത്രയെ സ്നേഹിക്കുന്ന മകൻ ദീപക്കിനെയും ഒപ്പം കൂട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരാൾക്ക് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു. 25 മുതൽ 30 ദിവസം വരെ വേണം ലഡാക്കിലെത്താൻ.  ബജാജിന്റെ 400 സി സി ഡോമിനാർ ബൈക്കിലാണ് യാത്ര.

Picture
Picture
0 Comments

അനിശ്ചിതകാല സത്യാഗഹവുമായി ആശാ വർക്കർമാർ

8/5/2021

0 Comments

 
Picture
അത്തിക്കയം  - നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)നേത്രത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.. പഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സുതാര്യമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പൊ നിലവിൽ ഉള്ളത്.ആശാ പ്രവർത്തകരോട് രഷ്ട്രീയമായ പ്രതികാര നടപടികൾ അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കാൻ പഞ്ചായത്തു ഭരണസമിതി മുന്നോട്ട് വരണമെന്നും ഇല്ലാത്തപക്ഷം സമരം ശക്തിപെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു ജില്ലാ ജോ:സെക്രട്ടറി സ :എസ് ഹരിദാസ് പറഞ്ഞു.സമരത്തിൽ എം ബി പ്രഭാവതി, ജ്യോതിശ്രീനിവാസ്, വി ജി റെജി,ലീല ഗംഗാധരൻ, മിഥുൻ മോഹൻ, ഷാജി പതാലിൽ, സന്ധ്യ അനിൽകുമാർ, ഷീജ വാസുദേവൻ, സുമ വിജയകുമാർ എന്നിവർ സംസാരിച്ചു
0 Comments

മുക്കട-അത്തിക്കയം റോഡുപണി ഇഴയുന്നു

8/4/2021

0 Comments

 
Picture
. പൊന്നമ്പാറ പാറയ്ക്കൽപ്പടിയിലെ വളവിൽ മെറ്റൽ മഴയിൽ ഒലിച്ച് അപകടമുണ്ടാക്കുന്ന സ്ഥിതിയിൽ കിടക്കുന്നു
അത്തിക്കയം: മുക്കട-അത്തിക്കയം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു. ഇതുവഴിയുള്ള വാഹന യാത്ര ദുഷ്‌ക്കരമായി. പൊന്നമ്പാറ പാറയ്ക്കൽപ്പടിയിലെ വളവിൽ വീതി കൂട്ടാനായി നിരത്തിയിരുന്ന മെറ്റൽ മഴയിൽ ഒലിച്ച് അപകടമുണ്ടാക്കുന്ന സ്ഥിതിയാണ്. കണ്ണമ്പള്ളി ജംഗ്ഷൻ വരെയാണ് രണ്ടാംഘട്ട നിർമ്മാണം. ഈ നിർമ്മാണം കൂടി പൂർത്തിയാവുന്നതോടെ 10 കിലോമീറ്റർ ദൈർഘ്യമുള്ള മുക്കട-അത്തിക്കയം റോഡ് പൂർണമായും ഉന്നത നിലവാരത്തിലാകൂ. എന്നാൽ പൊന്നംപാറ മുതൽ പഞ്ചാരമുക്ക് വരെയുള്ള ഭാഗം പാറമക്കിട്ട് നിരത്തുന്ന ജോലികൾ പൂർത്തിയായെങ്കിലും ബാക്കി പണികൾ നീണ്ടു പോകുകയാണ്. പാറമക്കിട്ട് ഉയർത്തിയതുമൂലം വാഴക്കാലാമുക്കിനെ വളവിൽ റോഡിന്റെ വീതി നഷ്ടപ്പെടുകയും വലിയ കട്ടിംഗ് രൂപപ്പെടുകയും ചെയ്തു. ഈ മേഖലയിലും പാറമക്കിട്ടത് ഒലിച്ചു പോയി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ശബരിമല തീർത്ഥാടകർക്ക് റാന്നി വഴി ചുറ്റാതെ എളുപ്പത്തിൽ പെരുനാട്ടിൽ എത്തിച്ചേരാനുള്ള മാർഗം കൂടിയാണ് ഈ റോഡ്. ശബരിമല പാതയായി ഹൈക്കോടതി അംഗീകരിച്ച 17റോഡുകളിലൊന്നാണിത്.1.5കിലോമീറ്റർ ദൂരമാണ് പുനരുദ്ധരിക്കാനുള്ളത്.
0 Comments

തെരുവ് വിളക്ക് സ്ഥാപിക്കണം

8/4/2021

0 Comments

 
Picture
അത്തിക്കയം  : നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡ് കടുമീൻചിറ കട്ടിക്കൽ ഗുരുമന്ദിരം മുതൽ ചപ്പാത്തു വരെ രാത്രിയായാൽ വെളിച്ചമില്ല. ഈ ഭാഗങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതുമൂലം രാത്രി കാലങ്ങളിൽ ആളുകൾക്ക് ഇതുവഴി സഞ്ചരിക്കാൻ ഭയമാണ്. സന്ധ്യ കഴിയുമ്പോൾ കാട്ടുപന്നിയുടെ വിഹാര കേന്ദ്രമാണ് പ്രദേശം. ഒരു വർഷത്തിന് മുമ്പ് റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിക്കുകയും തുടർന്ന് മയക്കു വെടി വയ്ക്കാൻ വന്ന വനപാലകരിൽ ഒരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി ആളുകൾ വെളുപ്പിനെ ഈ മേഖലകളിൽ റബർ ടാപ്പിംഗിനായി പോകുന്ന വഴികൂടിയാണ്. അടിയന്തര ആവശ്യം മനസിലാക്കി ഈ പ്രദേശത്തു എത്രയും വേഗം തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments

അനിശ്ചിതകാല സത്യാഗ്രഹത്തിന് ആശാ വർക്കർമാർ

8/4/2021

0 Comments

 
Picture
അത്തിക്കയം - നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ മൂന്നും, നാലും വാർഡുകളിലെ ആശാ വർക്കർമാരെ അതാതു വാർഡുകളിൽ നിന്നും മാറ്റാനുള്ള നടപടിയിൽ പ്രദിഷേദിച്ചു പത്തനംതിട്ട ജില്ലാ ആശാ വർക്കർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) ൻറെ നേതൃത്വത്തിൽ നാളെ മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു. കോവിഡ് വാക്‌സിനേഷൻ നടക്കുന്ന സാഹചര്യത്തിൽ വാർഡുകളിലെ ജനങ്ങളുടെ കൃത്യമായി അറിയാവുന്ന ആശാ പ്രവർത്തകരെ മാറ്റുന്നത് അനവസരത്തിൽ ഉള്ള നടപടിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.ആശാ പ്രവർത്തകരോടുള്ള ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം ഉണ്ട്.
0 Comments

പെരുമ്പാമ്പിനെ പിടികൂടി

7/25/2021

0 Comments

 
Picture
അത്തിക്കയം: പെരുമ്പാമ്പിനെ പിടികൂടി. അത്തിക്കയം - കണ്ണമ്പള്ളി കൈമുട്ടുംപറമ്പിൽ തോമസ് ജോണിന്റെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ 10ന് പുരയിടത്തിൽ ഉണ്ടായിരുന്ന വലയിൽ കുടുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പർ റെജി വാലുപുരയിടത്തിൽ, പൊതു പ്രവർത്തകനായ ജോൺ മാത്യു ചക്കിട്ടയിൽ എന്നിവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കരികുളം ഫോറസ്ററ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തു ചാക്കിലാക്കിയ ശേഷം കൊണ്ട് പോകുകയായിരുന്നു. ഡെപ്പ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്
0 Comments

ഒട്ടുപാൽ മോഷണം പോകുന്നതായി പരാതി

7/25/2021

0 Comments

 
അത്തിക്കയം  : കടുമീൻചിറ കട്ടിക്കൽ എക്സ് സർവീസ് മെൻ കോളനിയിലെ റബർ തോട്ടങ്ങളിൽ നിന്നും വ്യാപകമായി ഓട്ടുപാലും മറ്റും മോഷണം പോകുന്നതായി പരാതി. പലരും രാവിലെ റബർ ടാപ്പിംഗിനായി എത്തുമ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം കടുമീൻചിറ സ്വദേശിയായ താനുവേലിൽ പ്രസന്നൻ എന്ന വ്യക്തിയുടെ പറമ്പിൽ നിന്നും പകുതിയിൽ കൂടുതൽ മരങ്ങളിലെ ഓട്ടുപാലും, ചിരട്ടകളിൽ ഊറി വീണ റബർ ചണ്ടികളും മോഷണം പോയിരുന്നു. പലദിവസങ്ങളിലായി പലരുടെ പറമ്പുകളിൽ നിന്നും പതിനായിരക്കണക്കിന് രൂപ വിലവരുന്ന ഓട്ടുപാലാണ് മോഷണം പോകുന്നത്. റബർ ഷീറ്റിന് വിലകുറഞ്ഞ സാഹചര്യത്തിൽ പലരും റബർ വെട്ടിയതിനു ശേഷം ഷീറ്റാക്കാതെ ഓട്ടുപാലാക്കുന്നുണ്ട്. പലരുടെയും വരുമാന മാർഗമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. പാെലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് സ്ഥല ഉടമകളും റബർ ടാപ്പിംഗ് തൊഴിലാളികളും.
0 Comments

    Author

    നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ്  ഉപയോഗിക്കുക  

    Picture
    News Page Sponsor
Powered by Create your own unique website with customizable templates.